2023, നവംബർ 4, ശനിയാഴ്‌ച

നഗോർണോ കൊറോബ

നഗോർണോ കൊറോബ മറ്റൊരു പാലസ്റ്റീൻ ആണ് .പാലസ്റ്റീനിൽ നിന്ന് 29 മണിക്കൂർ കാറിൽ സഞ്ചരിച്ചാൽ എത്തിച്ചേരാവുന്നത്ര അടുത്താണ് ഈ പ്രദേശം. പഴയ സോവിയറ്റ് രാജ്യമായ അസർബൈജാന്റെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന 4403 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഈ പ്രദേശത്ത് വസിക്കുന്നത് അർമേനിയൻ ക്രിസ്ത്യാനികൾ ആണ്. സോവിയറ്റ് ഭരണകാലത്ത് അർമേനിയയിൽ നിന്ന് അടർത്തിയെടുത്ത് അസിർബൈജാന്റെ കൂടെ ചേർത്തതാണ് ഈ പ്രദേശം. അർമേനിയ ഒരു ക്രിസ്ത്യൻ രാഷ്ട്രവും അസിർബൈജാൻ ഒരു മുസ്‌ലിം രാഷ്ട്രവും ആണ്. അസിർബൈജാന്റെ അതിർത്തിക്കുള്ളിൽ ആണ് നഗോർണോ എങ്കിലും , അവിടുത്തെ ജനങ്ങളും ഭരണകൂടവും അർമേനിയയോട് കൂറ് പുലർത്തുന്നവർ ആണ്. അസിർബൈജാന് ആ പ്രദേശത്ത് കാര്യമായ സ്വാധീനം ഇല്ല. ഇതിന്റെ പേരിൽ അർമേനിയയും അസിർബൈജാനും ഒരുപാട് യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. സൈനികരും ജനങ്ങളും ഉൾപ്പെടെ ഏതാണ്ട് 30,000 ആളുകളോളം ഇതിനകം മരണമടഞ്ഞു കഴിഞ്ഞു. അവസാന യുദ്ധം അരങ്ങേറിയത്‌ 2023 സെപ്റ്റംബർ 19നാണ് . ടാങ്കുകളും, പടക്കോപ്പുകളും ഒക്കെയായി അസിർബൈജാൻ പട്ടാളം നഗോർണോയിൽ ഇരച്ചു കയറി. ഒരു ലക്ഷത്തി ഇരുപതിനായിരം ജനങ്ങൾ മാത്രമുള്ള ഈ പ്രദേശത്ത് അരങ്ങേറിയ നരനായാട്ടിൽ 200 ഓളം ആളുകൾ ആണ് മരിച്ചത്. ഒരു ലക്ഷത്തോളം ആളുകൾ വീടും നാടും ഉപേക്ഷിച്ച് കുട്ടികളെയും വൃദ്ധരെയും ഒക്കെ കൂട്ടി അർമേനിയയിലേക്ക് പലായനം ചെയ്തു. ശേഷിക്കുന്ന ആളുകളെ അസിർബൈജാൻ പട്ടാളം വളഞ്ഞിരിക്കുക ആണ്‌ . വെള്ളവും, വൈദുതിയും, ഇന്ധനവും, മരുന്നുകളും ഒക്കെ തടയുന്നതിനായി നഗോർണ്ണോക്ക് ചുറ്റും ഉപരോധം തീർത്തിരിക്കുക ആണവർ. AD നാലാം നൂറ്റാണ്ടു മുതൽ തനത് സംസ്ക്കാരവും, മതവിശ്വാസവും പിന്തുടർന്നുവന്ന ഒരു ജനതയെ ആ നാട്ടിൽ നിന്നും പൂർണമായും തുടച്ചു നീക്കുക ആണ് ഈ സൈനീക നീക്കത്തിലൂടെ അസിർബൈജാൻ. നഗോർണോയിലെ ഈ കൂട്ട കുരുതി നമ്മൾ ആരും അറിഞ്ഞില്ല. പത്രങ്ങളും മറ്റു മാധ്യമങ്ങളും അങ്ങനെ ഒരു സംഭവമേ ഉള്ളതായി റിപ്പോർട്ട് ചെയ്തില്ല. ലോകം മുഴുവൻ പാലസ്റ്റീൻ ജനതയോട് ഐക്യപ്പെടുമ്പോഴും നഗോർണോയിലെ പീഡിത ക്രൈസ്തവരെ ആരും കണ്ടതായി ഭാവിച്ചില്ല. അതിന് ഒറ്റ കാരണമേ ഉള്ളൂ. അർമേനിയൻ ക്രൈസ്തവർക്ക് ലോക രാജ്യങ്ങളിലെ രാഷ്ട്രീയത്തിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ല എന്നത് തന്നെ. ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘട്ടനത്തെ മുസ്ലീങ്ങളെ നശിപ്പിക്കാനുള്ള ജൂത അജണ്ട ആയാണ് മുസ്ലിം രാജ്യങ്ങൾ പൊതുവെ നോക്കി കാണുന്നത്. അത് കൊണ്ടാണ് മുസ്ലിം രാജ്യങ്ങളോട് ഇസ്രയേലിനെതിരെ അണി നിരക്കാൻ ആഹ്വാനം ചെയ്യുന്നത്. എന്നാൽ നഗോർണോയിലെ നിസ്സഹായരായ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് അസിർബൈജാനിലെ ഇസ്‌ലാം ഭരണകൂടം ആണ്‌ . അസിർബൈജാന് ആയുധം നൽകി കൂടെ നിക്കുന്ന സുഹൃത്ത് ആരാണെന്നറിഞ്ഞാൽ നമ്മൾ ഞെട്ടും. അത് മറ്റാരുമല്ല ഇസ്രായേൽ ആണ്. ഒരിടത്ത് യഹൂദൻ ഇസ്ലാമിന്റെ ശത്രുവായി പരിഗണിക്കപ്പെടുമ്പോൾ മറ്റൊരിടത്ത് ഇസ്ലാമിന്റെ ഉറ്റ മിത്രവും ആകുന്ന അതിശയിപ്പിക്കുന്ന കാഴ്ച. ഇസ്രായേൽ അസിർബൈജാന്റെ കൂടെയെങ്കിൽ ഇറാൻ ആരുടെ കൂടെയായാണ്? ഉറപ്പായും അർമേനിയയുടെ കൂടെത്തന്നെ. വിചിത്രമായ ഈ ബന്ധങ്ങളിൽ നിഴലിക്കുന്നത് ആയുധകച്ചവടത്തിന്റെ രാഷ്ട്രീയം ആണ്‌ . അതിന് ഇര ആകുന്നതോ സാധാരണ ജനങ്ങളും. ഇത് തിരിച്ചറിയുന്നതിൽ ജനങ്ങൾ പരാചയപെടുന്നു എന്നിടത്താണ് കച്ചവടക്കാരുടെ വിജയം. പലസ്തീനിലെ ഉൾപ്പെടെ ലോകത്ത് നിസ്സഹായാർ ആയ ജനതയുടെ മേൽ അധികാരത്തിന്റെ തേർവാഴ്ച നടത്തുന്നവർക്കെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം എല്ലാ ജനങ്ങളുടേതും ആണ്. അതിന് ജാതി തിരിഞ്ഞും , രാഷ്ട്രീയം നോക്കിയും, പ്രതികരിക്കുന്നതും, പ്രതികരിക്കാൻ ആഹ്വാനം നൽകുന്നതും ലോകത്തിന്റെ തന്നെ നില നിൽപ്പ് അപകടത്തിൽ ആക്കുന്ന പ്രവണത ആണ്.

അഭിപ്രായങ്ങളൊന്നുമില്ല: